കറിയാച്ചേട്ടന്റെ പുലരികള്‍ ആരംഭിക്കുന്നതു തന്നെ ഒരു മാട്ടം നിറയെ പുലരിക്കള്ള് മോന്തിക്കൊണ്ടാണ്. അതും മറ്റാരും കൊണ്ടുവന്നു കൊടുക്കുന്നതല്ല. അക്കാര്യത്തില്‍ കറിയാച്ചേട്ടനു നിര്‍ബന്ധവുമുണ്ട്. തന്റെ സ്വന്തം പുരയിടത്തിലെ തെങ്ങോ പനയോ സ്വന്തം ചെത്തുകത്തികൊണ്ട് സ്വയം ചെത്തിയുണ്ടാക്കുന്ന കള്ളുമാത്രമേ കുടിക്കൂ. നേരം വെളുക്കുന്നതിനു മുമ്പേ ചെത്തുകത്തിയും തേച്ചുമിനുക്കി ഏതെങ്കിലും തെങ്ങിലോ പനയിലോ കയറി മാട്ടമിറക്കും. അതു കുടുകുടാ പാനം ചെയ്യും. ഒന്നുരണ്ടു മാട്ടം കള്ള് അകത്തുചെന്നാല്‍ പിന്നെ കറിയാച്ചേട്ടന്‍ കലാശക്കൊട്ട് തുടങ്ങുകയായി. ഇങ്ങനെയാണ് നാട്ടുകാര്‍ കറിയാച്ചേട്ടനെ ‘കള്ളുകറിയ’ എന്ന അഭിസംബോധന ചെയ്യാന്‍ ആരംഭിച്ചത്.
കറിയാച്ചേട്ടന്റെ പ്രേമഭാജനമാണ് അന്നമ്മച്ചേടത്തി. അവര്‍ക്ക് മക്കളില്ല. രണ്ടുപേരും ഒന്നിച്ചിരുന്നാണ് പലപ്പോഴും മദ്യസേവ.
കറിയാച്ചേട്ടന്റെ ആരോഗ്യരഹസ്യം കള്ളാണെന്നാണ് പരക്കെയുള്ള അഭിപ്രായം. നൂറു കിലോ നെല്ലുചാക്കു തലയില്‍ വെച്ചു കൊടുത്താല്‍ അത് നൂറു കിലോ പഞ്ഞി കൊണ്ടുപോവുന്ന ലാഘവത്തോടെ എത്തേണ്ട സ്ഥലത്ത് എത്തിക്കുമെന്നാണ് പൊതുജനസംസാരം. എന്നാല്‍ അത്തരം അവസരങ്ങള്‍ ഒരിക്കലുമുണ്ടാവാറില്ല. കാരണം പകലന്തിയോളം ആരോഗ്യം പരിരക്ഷിക്കാന്‍ പാടുപെടുന്ന കറിയാച്ചേട്ടന്‍ നാലുകാലില്‍ നിന്നുകൊണ്ട് എങ്ങിനെ ഒരു ചാക്കുകെട്ട് തലയില്‍ കയറ്റും? അഥവാ ആരെങ്കിലും തലയില്‍ എങ്ങിനെയെങ്കിലും വെച്ചുകൊടുത്താല്‍ എങ്ങിനെ മുന്നോട്ടു നീങ്ങും.
കറിയാച്ചേട്ടന്റെ ബദ്ധശത്രുവാണ് കാട്ടുപന്നി. അതിനു കാരണവുമുണ്ട്. അന്തിമയങ്ങുന്നാതോടെ തന്റെ നാടന്‍ തോക്കും ഹെഡ്‌ലൈറ്റുമായി കറിയാച്ചേട്ടന്‍ കാട്ടിലേക്കിറങ്ങും. വഴിയില്‍ തന്റെ മുന്‍പില്‍ വന്നുപെടുന്ന കാട്ടുമൃഗങ്ങളെ നിര്‍ദ്ദാക്ഷണ്യം വെടിവെച്ചു വീഴ്ത്തും. അതില്‍ നല്ലൊരു പങ്കും നാട്ടുകാര്‍ക്കു കൊടുക്കും. അങ്ങനെയാണ് നാട്ടുകാര്‍ കറീയാച്ചേട്ടന്റെ പേര് ഒന്നു കൂടിയിട്ടത്. “പന്നിക്കറിയ”. തനിക്ക് ഈ ഇരട്ടപ്പേര് വീഴാന്‍ കാരണക്കാരായ കാട്ടുപന്നികളെ ഒന്നിനെയും അതിനാല്‍ കറിയാച്ചെട്ടന്‍ വെറുതെ വിടാറില്ല. മാത്രമല്ല തന്നെ പന്നിക്കറിയ എന്നാരെങ്കിലും വിളിക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ അവര്‍ക്ക് അതിനുശേഷം പന്നിയിറച്ചി കൊടുക്കാറുമില്ല. ചുരുക്കിപ്പറ്ഞ്ഞാല്‍ കള്ളും കാട്ടുപന്നിയിറച്ചിയും കാജാബീഡിയും കറിയാച്ചേട്ടന് ഹരമാണ്.
കറിയാച്ചേട്ടന്റെ മറ്റൊരു ദുശ്ശീലം ഇടക്കിടെയുള്ള പുകവലിയാണ്. ദിവസം അന്‍പത് ബീഡി വലിക്കുന്നതൊരു ദുശ്ശീലമല്ലെന്ന പക്ഷകാരനാണ് കറിയാച്ചേട്ടന്‍. ആരെങ്കിലും കറിയാച്ചേട്ടന്റെ മുന്‍പിലെ പുകപടലം ഒന്നടങ്ങുമ്പോള്‍ ചോദിക്കും :
“അല്ല കറിയാച്ചേട്ടാ, ഈ ബീഡിയൊക്കെ വലിക്കുന്നത് നല്ലതാണോ?”
അതിന് മറുപടിയും പെട്ടെന്നാണ്. “എടാ മക്കളേ, നിങ്ങള്‍ പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു കേട്ടിട്ടില്ലേ? എന്നു വെച്ചാല്‍ പുകവലി ആരോഗ്യത്തിനു നല്ലതിനെന്നാ, മനസ്സിലായോടാ?”
“അപ്പോള്‍ ഹാനികരം എന്ന് പറഞ്ഞാലെന്താ ചേട്ടാ?”
“എടാ, കരം എന്നാലെന്താടാ?”
“കരം എന്നാല്‍ കയ്യ്.”
“അതായത് ബീഡി വലിക്കുമ്പോള്‍ കയ്യ് പൊള്ളരുതെന്ന്, വലിച്ച് വിരലിനടുത്ത് തീയെത്തുന്നതിനു മുന്‍പ് കളയുക, അപ്പോള്‍ കരത്തിനു അത് ഹാനിയല്ല, അതന്നെ.”
കറിയാച്ചേട്ടന്‍ ഒരു ബീഡി കെടുന്നതിനു മുന്‍പ് അതില്‍ നിന്നും അടുത്ത ബീഡിയും കത്തിച്ചുകൊണ്ട് പറയും. അതിനു പറയാനൊരു ന്യായവുമുണ്ട്. തീപ്പെട്ടി വാങ്ങേണ്ടല്ലോ. അങ്ങനെ പൈസയും ലാഭം.
കറിയാച്ചേട്ടന് കാട്ടുപന്നിയെ പിടിക്കാന്‍ മറ്റു ചില വിദ്യകളുമുണ്ട്. അതിലൊന്ന് കാടിന്റെ അതിര്‍ത്തിയില്‍ വലിയ കുഴികള്‍ തീര്‍ക്കുകയെന്നതാണ്. നാടന്‍ തോക്കു കൂടാതെ മറ്റൊരു തരം തോക്കുമുണ്ട്. അതിന്റെ കാഞ്ചി പന്നി നടക്കുന്ന വഴിത്താരയില്‍ ഒരു കാട്ടുചെടിയുമായി ബന്ധിച്ചിരിക്കും. പന്നി അതു വഴിയേ പോകുമ്പോള്‍ കാട്ടുചെടി വലിയുകയും കാഞ്ചി വലിഞ്ഞ് വെടിയുണ്ട പന്നിയുടെ തലയില്‍ത്തന്നെ കയറുകയും ചെയ്യും.
ഒരു വെള്ളിയാഴ്ച ദിവസം. മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോഴാണ് കറിയാച്ചേട്ടന് കാട്ടിലേക്കൊന്നു പോയാല്‍ കൊള്ളാമെന്ന് തോന്നിയത്. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അത് പ്രവര്‍ത്തിക്കാതെ ഇരിക്കുന്നത് കറിയാച്ചേട്ടനിഷ്ടമല്ല. നാടന്‍ തോക്കില്‍ പന്നിയെത്തന്നെ വെടിവെക്കാനുള്ള നിറയുമായി ലൈറ്റുമെടുത്തുകൊണ്ട് അയാള്‍ ചാടിയിറങ്ങി.
അപ്പോള്‍ നന്നായി ഇരുട്ടു വ്യാപിക്കാത്തതിനാല്‍ ലൈറ്റ് തെളിക്കാതെ തന്നെ വനത്തിലൂടെ അയാള്‍ റോഡും പിന്നിട്ട് ഒട്ടധികദൂരം ഉള്ളിലേക്കു കയറി. അന്നൊരു അമാവാസി ദിനവുമായിരുന്നതിനാല്‍ ഉള്ളിലേക്ക് കയറും തോറും ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്നു. കാട്ടിലൂടെ വളരെ ദൂരം പിന്നിട്ട കറിയാച്ചേട്ടന്‍ തന്റെ മുന്‍പില്‍ ഒരു ശബ്ദം കേട്ടതും പെട്ടെന്ന് ഹെഡ്‌ലൈറ്റ് തെളിച്ചു. അതിസൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിലാണ് ആ ശബ്ദത്തിന്റെ ഉറവിടം ഒരു ഗുഹാകവാടമാണെന്ന് കറിയാച്ചേട്ടന് മനസ്സിലായത്. കാട്ടുപന്നിയായിരിക്കുമോ, അതോ വല്ല പാമ്പും? അകത്തുനിന്നും എന്തോ ശബ്ദം കേള്‍ക്കുന്നുമുണ്ട്. കറിയാച്ചേട്ടന്‍ തോക്ക് ഗുഹാകവാടത്തിലേക്ക് ചൂണ്ടി എന്തിനും തയ്യാറായി നിന്നു.
“എന്റെ പുണ്യാളച്ചോ, ഒരു കാട്ടുപന്നിയെ കിട്ടിയാല്‍ ഞാന്‍ അന്‍പത് പൈസ ഇട്ടോളാമേ......” നല്ല പന്നിയിറച്ചിക്കഷണങ്ങള്‍ കള്ളിനോടൊപ്പം തെരുതെരെ വയറ്റിലേക്ക് ഒഴുകിനീങ്ങുന്നത് സ്വപ്നം കണ്ട് വായില്‍ വന്ന ഉമിനീര്‍ തുപ്പിക്കൊണ്ട് കറിയാ കാറി.
“പുറത്തിറങ്ങെടാ പന്നീന്റെ മോനേ.., ഇന്നു നിന്റെ അന്ത്യമാടാ...”
ഒരു കുന്നു കരിയിലകള്‍ കൂട്ടിവച്ച് കറിയാ ഗുഹാകവാടം തീയിട്ട് പുകച്ചു. അങ്ങിനെ കത്തിക്കുമ്പോള്‍ കള്ളരിച്ചുകുടിക്കാന്‍ താനുപയോഗിക്കുന്ന കപ്പടാമീശയുടെ കുറെ ഭാഗം കത്തിയെരിഞ്ഞത് കള്ളുകറിയാ അറിഞ്ഞതേയില്ല. അഥവാ കരിഞ്ഞ മണം വന്നെങ്കില്‍ തന്നെ അത് കറിയാ അത്ര കാര്യമാക്കിയതുമില്ല.
“ഭും......” ഗുഹയില്‍ നിന്നും അപ്രതീക്ഷിതമായാണ് ഒരു കറുത്ത നിഴല്‍ കത്തിത്തുടങ്ങിയ കരിയിലകള്‍ ചിതറിത്തെറുപ്പിച്ച് പുറത്തേക്ക് ചാടിയത്.
“ഠേ......................” കാടുവിറപ്പിക്കുന്ന ഒരു വെടിയൊച്ചയോടൊപ്പം കറിയാച്ചേട്ടന്റെ ഹെഡ്‌ലൈറ്റ് ഒരു മരത്തിന്റെ ചില്ലയില്‍ത്തട്ടി ദൂരേക്ക് തെറിച്ച് പോയി അണഞ്ഞു.
വെളിച്ചം പോയാല്‍ പോകട്ടെ, ഒരൊന്നാന്തരം പന്നിയെ കിട്ടിയല്ലോ. കള്ളടിച്ച് വാറായിരുന്ന കറിയാക്ക് ഇരുട്ടെവിടെ ഭയം. ഒറ്റച്ചാട്ടത്തിന് മുന്‍പില്‍ പിടഞ്ഞുകൊണ്ടിരുന്ന പന്നിയെ കറിയാ കാലില്‍ പിടിച്ച് വലിച്ചുപൊക്കി.
‘ഹും, ഇന്ന് കുശാലായി.” തെല്ലുറക്കെപ്പറഞ്ഞുകൊണ്ട് ഒരുകൈകൊണ്ട് പന്നിയുടെ കാലില്‍ പിടിച്ച് വലിച്ചും മറുകയ്യില്‍ തോക്കുമായി ദിക്കറിയാതെ ആ കൂരിരുട്ടില്‍ കറിയാ യാത്രയാരംഭിച്ചു.
കറിയാച്ചേട്ടന്റെ കഷ്ടകാലത്തിന് കാലിലിട്ടിരുന്ന ചെരുപ്പും വെപ്രാളത്തിനിടയില്‍ നഷ്ടമായിരുന്നു. മുള്ളിന്‍കൂട്ടങ്ങളും ചൂരല്‍ക്കാടുകളും ചൊറിയണങ്ങളുമൊക്കെ കറിയാച്ചേട്ടനെ പരമാവധി തൊട്ടുതലോടിക്കൊണ്ടിരുന്നു. മാത്രമല്ല ‘ഠ’ വട്ടത്തില്‍ പല വട്ടം കറങ്ങിയിട്ടും കറിയാച്ചേട്ടനു തോന്നിയത് താന്‍ നേര്‍വഴിക്ക് നടക്കുകയാണെന്നായിരുന്നുതാനും.
എങ്ങിനെയോ നേരം പുലരുന്നതിന് മുന്‍പ് തന്നെ ‘ഠ’യില്‍ നിന്നും പുറത്തുകടന്ന കറിയാ റോഡിലെത്തി. പിന്നെ അതിശീഘ്രം തന്റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചു. അതിനിടയില്‍ തന്റെ രക്തം വാര്‍ന്നൊഴുകുന്ന കാലുകളെ അയാള്‍ പാടെ അവഗണിച്ചു. കറിയാച്ചേട്ടന്റെ മനസ്സില്‍ രണ്ടേ രണ്ടു ചിന്തകള്‍ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ‘പന്നിക്കറിയും പനങ്കള്ളും’ !
“എടീ അന്നാമ്മേ......” ഇങ്ങെണീറ്റേടീ, ആ ചാക്കോച്ചനേം, വറീതിനേം, തോമായേയുമൊക്കെ വിളിക്കെടീ. ഒരു മുട്ടന്‍ കാട്ടുപന്നിയെ കിട്ടീടീ. ഞാനതിനെ ഇവിടം വരെ വലിച്ചുകൊണ്ടാ വന്നിരിക്കുന്നത്. നല്ല കനമുള്ള ഒരു വല്യ പന്നിയാടീ..”
“എവിടെ മനുഷ്യേനേ ഞാനൊന്നു കാണട്ടെ..” വിളക്ക് കത്തിക്കുമ്പോള്‍ അന്നാമ്മച്ചേടത്തിക്ക് അതിനെ ഒന്നു കാണാന്‍ ധൃതിയായി.
“എടീ ആ കള്ളിന്റെ കലമിങ്ങെട്, ഞാന്‍ പോയി മൂന്നാലു മാട്ടമിറക്കട്ടെ. നീ ചെന്നാദ്യം അവരെ വിളി.”
തെങ്ങിന്റെ മണ്ടയിലിരുന്നു തന്നെ ഒരു മാട്ടം വയറ്റിനുള്ളിലാക്കിയിട്ട് മൂന്നെണ്ണം കയ്യിലുമായി മുറ്റത്തെത്തിയപ്പോഴേക്കും അയല്‍ക്കാരേയും വിളിച്ച് അന്നാമ്മച്ചേടത്തിയും മുറ്റത്തെത്തിയിരുന്നു. നേരം വെളുത്തുതുടങ്ങിയിരുന്നു.
“അല്ലാ.. ഇതാണോ കാട്ടുപന്നി?” ചാക്കോച്ചന്റെ ശബ്ദം തെല്ലുച്ചത്തിലായിരുന്നു. നേരം പരപരാ വെളുക്കാന്‍ തുടങ്ങിയതിനാല്‍ ചാരനിറമാര്‍ന്ന സമൃദ്ധമായ രോമങ്ങളുള്ള രക്തവും ചെളിയും നിറഞ്ഞ തടിച്ച വാലുള്ള ആ ജീവിയെ കണ്ടതും എല്ലാവരും ഒന്നു ഞെട്ടി.
“എന്താ, കാട്ടുപന്നിയെ വീഴ്ത്തിയോ?” അയല്‍ക്കാരെല്ലാം നൊടിയിടക്കുള്ളില്‍ കറിയാച്ചന്റെ വീട്ടുമുറ്റത്ത് തടിച്ചുകൂടി.
“കര്‍ത്താവേ, ഇതെന്തുമറിമായം. ഞാന്‍ പന്നിയെ ആയിരുന്നല്ലോ വെടിവെച്ചിട്ടത്. ഇതെങ്ങനെ കുറുക്കനായി?” പുറത്തേക്കുന്തിയ കണ്ണുകളുമായി കറിയാ താടിക്ക് കയ്യും കൊടുത്ത് വടക്കോട്ട് നോക്കി ഇതികര്‍ത്തവ്യതാ മൂഡനായി കുത്തിയിരുന്നു!
വലിയ ചിരികള്‍ക്കും അട്ടഹാസങ്ങള്‍ക്കുമൊടുവില്‍ കറിയാക്കൊരു മൂന്നാംപേര് വീണു.
“കുറുക്കന്‍ കറിയാ.”
കറിയാച്ചേട്ടന്റെ പ്രേമഭാജനമാണ് അന്നമ്മച്ചേടത്തി. അവര്‍ക്ക് മക്കളില്ല. രണ്ടുപേരും ഒന്നിച്ചിരുന്നാണ് പലപ്പോഴും മദ്യസേവ.
കറിയാച്ചേട്ടന്റെ ആരോഗ്യരഹസ്യം കള്ളാണെന്നാണ് പരക്കെയുള്ള അഭിപ്രായം. നൂറു കിലോ നെല്ലുചാക്കു തലയില്‍ വെച്ചു കൊടുത്താല്‍ അത് നൂറു കിലോ പഞ്ഞി കൊണ്ടുപോവുന്ന ലാഘവത്തോടെ എത്തേണ്ട സ്ഥലത്ത് എത്തിക്കുമെന്നാണ് പൊതുജനസംസാരം. എന്നാല്‍ അത്തരം അവസരങ്ങള്‍ ഒരിക്കലുമുണ്ടാവാറില്ല. കാരണം പകലന്തിയോളം ആരോഗ്യം പരിരക്ഷിക്കാന്‍ പാടുപെടുന്ന കറിയാച്ചേട്ടന്‍ നാലുകാലില്‍ നിന്നുകൊണ്ട് എങ്ങിനെ ഒരു ചാക്കുകെട്ട് തലയില്‍ കയറ്റും? അഥവാ ആരെങ്കിലും തലയില്‍ എങ്ങിനെയെങ്കിലും വെച്ചുകൊടുത്താല്‍ എങ്ങിനെ മുന്നോട്ടു നീങ്ങും.
കറിയാച്ചേട്ടന്റെ ബദ്ധശത്രുവാണ് കാട്ടുപന്നി. അതിനു കാരണവുമുണ്ട്. അന്തിമയങ്ങുന്നാതോടെ തന്റെ നാടന്‍ തോക്കും ഹെഡ്‌ലൈറ്റുമായി കറിയാച്ചേട്ടന്‍ കാട്ടിലേക്കിറങ്ങും. വഴിയില്‍ തന്റെ മുന്‍പില്‍ വന്നുപെടുന്ന കാട്ടുമൃഗങ്ങളെ നിര്‍ദ്ദാക്ഷണ്യം വെടിവെച്ചു വീഴ്ത്തും. അതില്‍ നല്ലൊരു പങ്കും നാട്ടുകാര്‍ക്കു കൊടുക്കും. അങ്ങനെയാണ് നാട്ടുകാര്‍ കറീയാച്ചേട്ടന്റെ പേര് ഒന്നു കൂടിയിട്ടത്. “പന്നിക്കറിയ”. തനിക്ക് ഈ ഇരട്ടപ്പേര് വീഴാന്‍ കാരണക്കാരായ കാട്ടുപന്നികളെ ഒന്നിനെയും അതിനാല്‍ കറിയാച്ചെട്ടന്‍ വെറുതെ വിടാറില്ല. മാത്രമല്ല തന്നെ പന്നിക്കറിയ എന്നാരെങ്കിലും വിളിക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ അവര്‍ക്ക് അതിനുശേഷം പന്നിയിറച്ചി കൊടുക്കാറുമില്ല. ചുരുക്കിപ്പറ്ഞ്ഞാല്‍ കള്ളും കാട്ടുപന്നിയിറച്ചിയും കാജാബീഡിയും കറിയാച്ചേട്ടന് ഹരമാണ്.
കറിയാച്ചേട്ടന്റെ മറ്റൊരു ദുശ്ശീലം ഇടക്കിടെയുള്ള പുകവലിയാണ്. ദിവസം അന്‍പത് ബീഡി വലിക്കുന്നതൊരു ദുശ്ശീലമല്ലെന്ന പക്ഷകാരനാണ് കറിയാച്ചേട്ടന്‍. ആരെങ്കിലും കറിയാച്ചേട്ടന്റെ മുന്‍പിലെ പുകപടലം ഒന്നടങ്ങുമ്പോള്‍ ചോദിക്കും :
“അല്ല കറിയാച്ചേട്ടാ, ഈ ബീഡിയൊക്കെ വലിക്കുന്നത് നല്ലതാണോ?”
അതിന് മറുപടിയും പെട്ടെന്നാണ്. “എടാ മക്കളേ, നിങ്ങള്‍ പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു കേട്ടിട്ടില്ലേ? എന്നു വെച്ചാല്‍ പുകവലി ആരോഗ്യത്തിനു നല്ലതിനെന്നാ, മനസ്സിലായോടാ?”
“അപ്പോള്‍ ഹാനികരം എന്ന് പറഞ്ഞാലെന്താ ചേട്ടാ?”
“എടാ, കരം എന്നാലെന്താടാ?”
“കരം എന്നാല്‍ കയ്യ്.”
“അതായത് ബീഡി വലിക്കുമ്പോള്‍ കയ്യ് പൊള്ളരുതെന്ന്, വലിച്ച് വിരലിനടുത്ത് തീയെത്തുന്നതിനു മുന്‍പ് കളയുക, അപ്പോള്‍ കരത്തിനു അത് ഹാനിയല്ല, അതന്നെ.”
കറിയാച്ചേട്ടന്‍ ഒരു ബീഡി കെടുന്നതിനു മുന്‍പ് അതില്‍ നിന്നും അടുത്ത ബീഡിയും കത്തിച്ചുകൊണ്ട് പറയും. അതിനു പറയാനൊരു ന്യായവുമുണ്ട്. തീപ്പെട്ടി വാങ്ങേണ്ടല്ലോ. അങ്ങനെ പൈസയും ലാഭം.
കറിയാച്ചേട്ടന് കാട്ടുപന്നിയെ പിടിക്കാന്‍ മറ്റു ചില വിദ്യകളുമുണ്ട്. അതിലൊന്ന് കാടിന്റെ അതിര്‍ത്തിയില്‍ വലിയ കുഴികള്‍ തീര്‍ക്കുകയെന്നതാണ്. നാടന്‍ തോക്കു കൂടാതെ മറ്റൊരു തരം തോക്കുമുണ്ട്. അതിന്റെ കാഞ്ചി പന്നി നടക്കുന്ന വഴിത്താരയില്‍ ഒരു കാട്ടുചെടിയുമായി ബന്ധിച്ചിരിക്കും. പന്നി അതു വഴിയേ പോകുമ്പോള്‍ കാട്ടുചെടി വലിയുകയും കാഞ്ചി വലിഞ്ഞ് വെടിയുണ്ട പന്നിയുടെ തലയില്‍ത്തന്നെ കയറുകയും ചെയ്യും.
ഒരു വെള്ളിയാഴ്ച ദിവസം. മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോഴാണ് കറിയാച്ചേട്ടന് കാട്ടിലേക്കൊന്നു പോയാല്‍ കൊള്ളാമെന്ന് തോന്നിയത്. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അത് പ്രവര്‍ത്തിക്കാതെ ഇരിക്കുന്നത് കറിയാച്ചേട്ടനിഷ്ടമല്ല. നാടന്‍ തോക്കില്‍ പന്നിയെത്തന്നെ വെടിവെക്കാനുള്ള നിറയുമായി ലൈറ്റുമെടുത്തുകൊണ്ട് അയാള്‍ ചാടിയിറങ്ങി.
അപ്പോള്‍ നന്നായി ഇരുട്ടു വ്യാപിക്കാത്തതിനാല്‍ ലൈറ്റ് തെളിക്കാതെ തന്നെ വനത്തിലൂടെ അയാള്‍ റോഡും പിന്നിട്ട് ഒട്ടധികദൂരം ഉള്ളിലേക്കു കയറി. അന്നൊരു അമാവാസി ദിനവുമായിരുന്നതിനാല്‍ ഉള്ളിലേക്ക് കയറും തോറും ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്നു. കാട്ടിലൂടെ വളരെ ദൂരം പിന്നിട്ട കറിയാച്ചേട്ടന്‍ തന്റെ മുന്‍പില്‍ ഒരു ശബ്ദം കേട്ടതും പെട്ടെന്ന് ഹെഡ്‌ലൈറ്റ് തെളിച്ചു. അതിസൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിലാണ് ആ ശബ്ദത്തിന്റെ ഉറവിടം ഒരു ഗുഹാകവാടമാണെന്ന് കറിയാച്ചേട്ടന് മനസ്സിലായത്. കാട്ടുപന്നിയായിരിക്കുമോ, അതോ വല്ല പാമ്പും? അകത്തുനിന്നും എന്തോ ശബ്ദം കേള്‍ക്കുന്നുമുണ്ട്. കറിയാച്ചേട്ടന്‍ തോക്ക് ഗുഹാകവാടത്തിലേക്ക് ചൂണ്ടി എന്തിനും തയ്യാറായി നിന്നു.
“എന്റെ പുണ്യാളച്ചോ, ഒരു കാട്ടുപന്നിയെ കിട്ടിയാല്‍ ഞാന്‍ അന്‍പത് പൈസ ഇട്ടോളാമേ......” നല്ല പന്നിയിറച്ചിക്കഷണങ്ങള്‍ കള്ളിനോടൊപ്പം തെരുതെരെ വയറ്റിലേക്ക് ഒഴുകിനീങ്ങുന്നത് സ്വപ്നം കണ്ട് വായില്‍ വന്ന ഉമിനീര്‍ തുപ്പിക്കൊണ്ട് കറിയാ കാറി.
“പുറത്തിറങ്ങെടാ പന്നീന്റെ മോനേ.., ഇന്നു നിന്റെ അന്ത്യമാടാ...”
ഒരു കുന്നു കരിയിലകള്‍ കൂട്ടിവച്ച് കറിയാ ഗുഹാകവാടം തീയിട്ട് പുകച്ചു. അങ്ങിനെ കത്തിക്കുമ്പോള്‍ കള്ളരിച്ചുകുടിക്കാന്‍ താനുപയോഗിക്കുന്ന കപ്പടാമീശയുടെ കുറെ ഭാഗം കത്തിയെരിഞ്ഞത് കള്ളുകറിയാ അറിഞ്ഞതേയില്ല. അഥവാ കരിഞ്ഞ മണം വന്നെങ്കില്‍ തന്നെ അത് കറിയാ അത്ര കാര്യമാക്കിയതുമില്ല.
“ഭും......” ഗുഹയില്‍ നിന്നും അപ്രതീക്ഷിതമായാണ് ഒരു കറുത്ത നിഴല്‍ കത്തിത്തുടങ്ങിയ കരിയിലകള്‍ ചിതറിത്തെറുപ്പിച്ച് പുറത്തേക്ക് ചാടിയത്.
“ഠേ......................” കാടുവിറപ്പിക്കുന്ന ഒരു വെടിയൊച്ചയോടൊപ്പം കറിയാച്ചേട്ടന്റെ ഹെഡ്‌ലൈറ്റ് ഒരു മരത്തിന്റെ ചില്ലയില്‍ത്തട്ടി ദൂരേക്ക് തെറിച്ച് പോയി അണഞ്ഞു.
വെളിച്ചം പോയാല്‍ പോകട്ടെ, ഒരൊന്നാന്തരം പന്നിയെ കിട്ടിയല്ലോ. കള്ളടിച്ച് വാറായിരുന്ന കറിയാക്ക് ഇരുട്ടെവിടെ ഭയം. ഒറ്റച്ചാട്ടത്തിന് മുന്‍പില്‍ പിടഞ്ഞുകൊണ്ടിരുന്ന പന്നിയെ കറിയാ കാലില്‍ പിടിച്ച് വലിച്ചുപൊക്കി.
‘ഹും, ഇന്ന് കുശാലായി.” തെല്ലുറക്കെപ്പറഞ്ഞുകൊണ്ട് ഒരുകൈകൊണ്ട് പന്നിയുടെ കാലില്‍ പിടിച്ച് വലിച്ചും മറുകയ്യില്‍ തോക്കുമായി ദിക്കറിയാതെ ആ കൂരിരുട്ടില്‍ കറിയാ യാത്രയാരംഭിച്ചു.
കറിയാച്ചേട്ടന്റെ കഷ്ടകാലത്തിന് കാലിലിട്ടിരുന്ന ചെരുപ്പും വെപ്രാളത്തിനിടയില്‍ നഷ്ടമായിരുന്നു. മുള്ളിന്‍കൂട്ടങ്ങളും ചൂരല്‍ക്കാടുകളും ചൊറിയണങ്ങളുമൊക്കെ കറിയാച്ചേട്ടനെ പരമാവധി തൊട്ടുതലോടിക്കൊണ്ടിരുന്നു. മാത്രമല്ല ‘ഠ’ വട്ടത്തില്‍ പല വട്ടം കറങ്ങിയിട്ടും കറിയാച്ചേട്ടനു തോന്നിയത് താന്‍ നേര്‍വഴിക്ക് നടക്കുകയാണെന്നായിരുന്നുതാനും.
എങ്ങിനെയോ നേരം പുലരുന്നതിന് മുന്‍പ് തന്നെ ‘ഠ’യില്‍ നിന്നും പുറത്തുകടന്ന കറിയാ റോഡിലെത്തി. പിന്നെ അതിശീഘ്രം തന്റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചു. അതിനിടയില്‍ തന്റെ രക്തം വാര്‍ന്നൊഴുകുന്ന കാലുകളെ അയാള്‍ പാടെ അവഗണിച്ചു. കറിയാച്ചേട്ടന്റെ മനസ്സില്‍ രണ്ടേ രണ്ടു ചിന്തകള്‍ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ‘പന്നിക്കറിയും പനങ്കള്ളും’ !
“എടീ അന്നാമ്മേ......” ഇങ്ങെണീറ്റേടീ, ആ ചാക്കോച്ചനേം, വറീതിനേം, തോമായേയുമൊക്കെ വിളിക്കെടീ. ഒരു മുട്ടന്‍ കാട്ടുപന്നിയെ കിട്ടീടീ. ഞാനതിനെ ഇവിടം വരെ വലിച്ചുകൊണ്ടാ വന്നിരിക്കുന്നത്. നല്ല കനമുള്ള ഒരു വല്യ പന്നിയാടീ..”
“എവിടെ മനുഷ്യേനേ ഞാനൊന്നു കാണട്ടെ..” വിളക്ക് കത്തിക്കുമ്പോള്‍ അന്നാമ്മച്ചേടത്തിക്ക് അതിനെ ഒന്നു കാണാന്‍ ധൃതിയായി.
“എടീ ആ കള്ളിന്റെ കലമിങ്ങെട്, ഞാന്‍ പോയി മൂന്നാലു മാട്ടമിറക്കട്ടെ. നീ ചെന്നാദ്യം അവരെ വിളി.”
തെങ്ങിന്റെ മണ്ടയിലിരുന്നു തന്നെ ഒരു മാട്ടം വയറ്റിനുള്ളിലാക്കിയിട്ട് മൂന്നെണ്ണം കയ്യിലുമായി മുറ്റത്തെത്തിയപ്പോഴേക്കും അയല്‍ക്കാരേയും വിളിച്ച് അന്നാമ്മച്ചേടത്തിയും മുറ്റത്തെത്തിയിരുന്നു. നേരം വെളുത്തുതുടങ്ങിയിരുന്നു.
“അല്ലാ.. ഇതാണോ കാട്ടുപന്നി?” ചാക്കോച്ചന്റെ ശബ്ദം തെല്ലുച്ചത്തിലായിരുന്നു. നേരം പരപരാ വെളുക്കാന്‍ തുടങ്ങിയതിനാല്‍ ചാരനിറമാര്‍ന്ന സമൃദ്ധമായ രോമങ്ങളുള്ള രക്തവും ചെളിയും നിറഞ്ഞ തടിച്ച വാലുള്ള ആ ജീവിയെ കണ്ടതും എല്ലാവരും ഒന്നു ഞെട്ടി.
“എന്താ, കാട്ടുപന്നിയെ വീഴ്ത്തിയോ?” അയല്‍ക്കാരെല്ലാം നൊടിയിടക്കുള്ളില്‍ കറിയാച്ചന്റെ വീട്ടുമുറ്റത്ത് തടിച്ചുകൂടി.
“കര്‍ത്താവേ, ഇതെന്തുമറിമായം. ഞാന്‍ പന്നിയെ ആയിരുന്നല്ലോ വെടിവെച്ചിട്ടത്. ഇതെങ്ങനെ കുറുക്കനായി?” പുറത്തേക്കുന്തിയ കണ്ണുകളുമായി കറിയാ താടിക്ക് കയ്യും കൊടുത്ത് വടക്കോട്ട് നോക്കി ഇതികര്‍ത്തവ്യതാ മൂഡനായി കുത്തിയിരുന്നു!
വലിയ ചിരികള്‍ക്കും അട്ടഹാസങ്ങള്‍ക്കുമൊടുവില്‍ കറിയാക്കൊരു മൂന്നാംപേര് വീണു.
“കുറുക്കന്‍ കറിയാ.”
17 comments:
“ഠേ......................”
കാടുവിറപ്പിക്കുന്ന ഒരു വെടിയൊച്ചയോടൊപ്പം കറിയാച്ചേട്ടന്റെ ഹെഡ്‌ലൈറ്റ് ഒരു മരത്തിന്റെ ചില്ലയില്‍ത്തട്ടി ദൂരേക്ക് തെറിച്ച് പോയി അണഞ്ഞു.
പന്നിയെ പിടിക്കാന്‍ പലവിധ മാര്‍ഗ്ഗങ്ങളും പയറ്റുന്ന ഒരാളെ എനിക്കറിയാം. ഒരു നര്‍മ്മകഥ. :)
ഹ ഹ ഹ. തേങ്ങ എന്റെ വക.
‘പന്നിക്കറിയ‘യെ കുറിച്ച് പണ്ട പാര്‍വ്വതിയുടെ ഒരു പോസ്റ്റുണ്ടായിരുന്നത് ഓര്‍ക്കുന്നു.
ചാത്തനേറ് : പന്നിക്കറിയ എന്ന പേരിനേക്കാളും എന്തുകൊണ്ടും മെച്ചമാ പുതിയപേര്...
എന്നാലും രാത്രി ഒറ്റയ്ക്ക് കാട്ടില്‍ കയറി വേട്ടയാടുന്നുണ്ടല്ലോ. എന്നെക്കൊണ്ട് പറ്റില്ല. കാരണം മറ്റൊന്നുമല്ല കാട് എന്റെ natural enviroment അല്ല. അവിടെ വേട്ടയാടാന്‍ പോയാല്‍ ഞാന്‍ ഇരയാവുകയേ ഉള്ളൂ. കോണ്‍ക്രീറ്റ് കാട്ടിലെ വേട്ടയാണെങ്കില്‍ ഒരു കൈ നോക്കാം. യേത്?
ചുരുക്കിപ്പറഞ്ഞാല്‍ പന്നിക്കറിയ പുലിയാണ് എന്ന്.
കള്ളുകറിയാ എന്നു കണ്ടു വന്നതാണ്. കള്ളും കറിയും കാണുമെന്നു വിചാരിച്ചു. കറിയായും പന്നിക്കറിയും തെങ്ങിന്‍കള്ളും പിന്നെ ഈ കഥയും കൊള്ളാം.
ഇസ്മൈലി നൂറ്റമ്പത്!!!
:-)
സുനീഷെ! വിളിച്ചോണ്ടുവന്ന് ആളെ കളിയാക്കുന്നോ. തനിക്ക് ഞാന്‍ വച്ചിട്ടുണ്ട്..!!
കഥ കൊള്ളാം.!
കഥ കൊള്ളാം ചേട്ടായി, ഞാനും ഒരു തൊടുപുഴക്കാരന്‍ ആണെ....
maththayichaa.......kasari
മഴത്തുള്ളി മാഷേ നന്നായിരിക്കുന്നു.
ഹഹ! കൊള്ളാം,,.\\
പണ്ടത്തെ ഒരു പോസ്റ്റ് ഓര്‍ത്തു..ആരെഴുതിയതാണെന്നോര്‍മ്മയില്ല.
ഇതുപൊലൊരു പന്നികറിയാ ഒരു ദിവസം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മകളോടു ചോദിക്കുന്നു..
എന്നതാടി ഇന്നു സ്പെഷല്‍?
ഇന്നു പന്നിക്കറിയാ അപ്പച്ചാ എന്നു മകള്‍!
കുട്ടന്മേനോന്‍, ഞാനും വായിച്ചിട്ടുണ്ട്.
കുട്ടിച്ചാത്താ, എന്നാല്‍ മൂന്നു പേരും കൊടുക്കാം.
ദില്‍ബാസുരാ, ഇനി കറിയാ വേട്ടയാടാന്‍ പോവുമ്പോള്‍ ദില്‍ബനേയും കൂടെ കൂട്ടാന്‍ പറയാം ;)
സുനീഷ്, കള്ളും കറിയുമുണ്ടല്ലോ.
സാല്‍ജോ, ജോബി, മനു, ഇത്തിരീ :)
ഇടിവാള്‍, പാര്‍വ്വതിയുടെ പോസ്റ്റായിരുന്നു അത് :)
നല്ല രസമുള്ള കഥ മഴത്തുള്ളീ.
കള്ളുകറിയാ..
പന്നിക്കറിയാ..
പിന്നെ കുറുക്കന്‍ കറിയാ..
ഈ കറിയാ മൊത്തത്തില്‍ കൊള്ളാം
കറിയാച്ചാ..... :)
ഹ ഹ ഹ കുറുക്കന്‍ കറിയാ കൊള്ളാലോ മഴത്തുള്ളീ, നമുക്കിവനെ കാലന്‍ കോഴി മത്തായിക്കും മകള്‍ മോളിക്കും ഒന്നു പരിചയപ്പെടുത്തിയാലോ? യേത്?
കറിയാച്ചന്‍ കലക്കിട്ടോ...........
മുസാഫിര്‍, വളരെ സന്തോഷം. :)
ഇളംതെന്നല്‍, കമന്റു വായിച്ചു ചിരിവരുന്നു. ഇടക്കെന്നെയാണോ കറിയാച്ചാ എന്നു വിളിച്ചത് :)
ഏറനാടാ, ഉം നല്ല കാര്യമായിരിക്കും, എല്ലാവരും പറ്റിയ പാര്‍ട്ടികളാ അല്ലേ? :)
മയൂര, :)
മഴത്തുള്ളീ,
നര്‍മ്മത്തില്‍ ചാലിച്ച കള്ളുകറിയ ഇഷ്ടപ്പെട്ടു. ഹാനികരം എന്ന വാക്കിനു ഇത്ര മനോഹരമായ ഒരു അര്‍ത്ഥം ഉണ്ടെന്നു ഇപ്പോഴാണു മനസ്സിലായത്. കൊള്ളാം.
Post a Comment